Tuesday, March 3, 2009


' തുമ്പികളുടെ സെമിത്തേരി' സദാസ്പന്ദിതമാണ്. ഹൃദയങ്ങള്‍ കൊണ്ടുള്ള കൂദാശപ്പള്ളിപോലെ ഹൃദയങ്ങള്‍കൊണ്ടുള്ള സെമിത്തേരി . സ്മൃതിലയങ്ങള്‍ കാലഭേദങ്ങളില്‍, ഭേദനങ്ങളില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഘടികാരശാല. ഇവിടെ ഒരാളിന്‍റെ അന്തരാമൊഴിയുണ്ട്. അയാള്‍ ഒപ്പം നടക്കുവാനാരുമില്ലാത്തവനാണെങ്കിലും ഓര്‍ക്കാനും മറക്കാനും ഒരുപാടുള്ളവനാണ്. ഒരാളായിമാത്രം ഉള്‍വലിഞ്ഞ്'അന്യന്‍' ആകുന്ന അവന്‍ അല്ല, ഒപ്പം പെങ്ങളും അപ്പനും അവളും അമ്മയും മഞ്ചാടിയും പുളിങ്കുരുവും മീനും അയല്‍ക്കാരനും കടങ്കഥയും കസേരയും കളഞ്ഞുപോയ താക്കോലും അടങ്ങിയ വേണ്ടപ്പെട്ട കുടുംബസ്മൃതിയുണ്ട്. അയ്യപ്പപണിക്കരുടെ കുടുംബപുരാണത്തിലെ പ്രവാഹഗതിയോ ചെണ്ടമേളമോ അഭിജാതപരിവേഷമോ ഇല്ല, ഇടയ്ക്കയുടെ ദിവ്യവാദനത്തിന്‍റെ സ്പന്ദകണങ്ങള്‍ ആണ്. കണങ്ങള്‍ സൂക്ഷ്മമാണ്. പെയ്തൊഴിഞ്ഞ ഭൂമിയുടെ ഉടലിലും അന്ത:കരണത്തിലും അബോധത്തിലും സ്പര്‍ശവും സുഗന്ധവുമാകുന്ന നനവുകള്‍ ആണ്....................
ശ്രീ. ഡി. വിനയചന്ദ്രന്‍റെ അവതാരിക തുടര്‍ന്നുവായിക്കുക

1 Comments:

Blogger Post said...

കൂട്ടരേ,
ദില്ലിപ്പോസ്റ്റ് കാണാറുണ്ടോ? കവിതകളും, ലേഖനങ്ങളും അയച്ചു തരൂ...
http://www.dillipost.blogspot.com/

August 30, 2009 at 8:17 PM  

Post a Comment

Subscribe to Post Comments [Atom]

<< Home